മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ വിജേഷ് പിളള എന്നയാള്‍ മുഖേന ഭീഷണിപ്പെടുത്തിയെന്നും ബാംഗ്ലൂര്‍ വിട്ടുപോകാന്‍ പണം വാഗ്ദാനം ചെയ്‌തെന്നുമാണ് സ്വപ്‌നാ സുരേഷ് വെളിപ്പെടുത്തിയത്
സ്വപ്ന ഒരുതവണ ആരോപണം ഉന്നയിച്ചപ്പോഴാണ് ഗോവിന്ദന്‍ മാസ്റ്റര്‍ മാനനഷ്ടക്കേസ് കൊടുക്കാം എന്നെങ്കിലും പറഞ്ഞത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ആയിരംവട്ടമെങ്കിലും സ്വപ്‌ന ആരോപണം ഉന്നയിച്ചിട്ടുണ്ട്
മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള സ്ഥിരം ആരോപണങ്ങളാണ് ഇതെല്ലാം രാഷ്ട്രീയപ്രേരിതമാണ്. സ്വപ്നയിൽ നിന്നും കൂടുതൽ ഒന്നും പുറത്തു വരാനില്ലെന്നും അതും പറഞ്ഞുള്ള ഭീഷണി വേണ്ടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് ഇ.ഡി. അന്വേഷണം. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ 4 കോടി 8 ലക്ഷം രൂപയുടെ കോഴ നല്‍കിയെന്ന യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇ ഡി കേസ് രജിസ്റ്റര്‍ ചെയ്തത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസ് കേരളത്തിന് പുറത്ത് വിചാരണ നടത്തേണ്ട ആവശ്യമില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. വിചാരണ കേരളത്തിന് പുറത്തേക്ക് കൊണ്ടുപോയാല്‍ അത് സംസ്ഥാനത്തെ ഭരണനിര്‍വ്വഹണത്തെയും ജുഡീഷ്യറിയുടെ വിശ്വാസ്യതയെയും ബാധിക്കുമെന്നും കേരളം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി
പെണ്‍മനസ്സും പെണ്ണുടലും പിന്നിട്ട യുദ്ധങ്ങള്‍. അധികാരമാളികയില്‍ അഗതിയായി ആരംഭിച്ച ബാല്യം മുതല്‍ അധികാരത്തിന്റെ ഇടനാഴികളില്‍ ആരുടെയോ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച യൗവ്വനകാലം വരെയുള്ള കഥയാണത്. അതില്‍ ചാടിക്കടന്ന കനല്‍ച്ചിറകളുടെ ചൂടെരിയുന്നുണ്ട്.
സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിച്ചിരിക്കുന്നതും ഒരു സ്ത്രീയാണ്. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിയുന്നയിച്ച സ്ത്രീയുടെ പശ്ചാത്തലം ഞങ്ങളാരും അന്വേഷിച്ചിട്ടില്ല. ഈ പരാതികളുടെ പുറത്ത് എഫ്.ഐ.ആർ എങ്കിലും പൊലീസ് എടുക്കേണ്ടെ? മാങ്ങമോഷ്ടിക്കലും സ്വര്‍ണം മോഷ്ടിക്കലുമാണ് ഇപ്പോള്‍ പൊലീസിന്‍റെ
ചെന്നൈയില്‍ വെച്ച് എം ശിവശങ്കര്‍ തന്‍റെ കഴുത്തില്‍ താലി കെട്ടിയിട്ടുണ്ടെന്നും എന്‍ ഐ എ അറസ്റ്റ് ചെയ്യുമ്പോള്‍ താലി കഴുത്തില്‍ ഉണ്ടായിരുന്നുവെന്നും സ്വപ്ന സുരേഷ് ഈ പുസ്തകത്തില്‍ പറയുന്നു. തൃശ്ശൂർ ആസ്ഥാനമായ കറന്റ് ബുക്സാണ് സ്വപ്നയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മറ്റന്നാളാണ് പുസ്തകം വിപണിയിലെത്തുക.
കേന്ദ്രാനുമതി വാങ്ങാതെയാണ് ഷാര്‍ജാ ഭരണാധികാരിയെ തിരുവനന്തപുരത്തേക്ക് വരുത്തിയത്. ഭാര്യ കമല വിജയനെ ഷാര്‍ജാ ഭരണാധികാരിക്ക് പരിചയപ്പെടുത്തിക്കൊടുക്കണമെന്ന് മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. മകള്‍ക്ക് ഐ ടി ഹബ്ബ് തുടങ്ങാന്‍ ഭരണാധികാരിക്ക് എത്ര സ്വര്‍ണനാണയം സമ്മാനമായി നല്‍കണമെന്ന് കമല വിജയന്‍ തന്നോട് ചോദിച്ചിരുന്നുവെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേര്‍ത്തു.
നിർമാണ കരാർ യൂണിടാക്കിനു നൽകിയതിൽ അഴിമതി നടന്നു തുടങ്ങിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുക. പദ്ധതിയുടെ പേരിൽ 4. 48 കോടി രൂപ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയടക്കമുള്ളവർക്കു കൈക്കൂലി നൽകിയെന്ന് കേസിൽ നേരത്തെ അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു.
770 കലാപ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിലെല്ലാം എന്നെ പ്രതിയാക്കുമെന്നാണ് എനിക്ക് കിട്ടിയിരിക്കുന്ന ഭീഷണി. 770 അല്ല എത്ര കേസുകള്‍ വേണമെങ്കിലും എനിക്കെതിരെ രജിസ്റ്റര്‍ ചെയ്‌തോട്ടെ. എനിക്കിന്ന് ജോലിയില്ല.
സ്വപ്നാ സുരേഷിന് ജോലി നല്‍കിയതിന്റെ പേരില്‍ എച്ച് ആര്‍ ഡി എസ് ഭരണകൂട ഭീകരതയുടെ ഇരയായി മാറി. സ്വപ്‌നയോടൊപ്പം ജയിലില്‍നിന്ന് പുറത്തിറങ്ങിയ സ്വര്‍ണ്ണക്കടത്തുകേസിലെ കൂട്ടുപ്രതിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ സര്‍ക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ച് ഉന്നത പദവിയില്‍ തുടരാന്‍ അനുവദിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെ ഇ ഡി ചോദ്യം ചെയ്യുന്നത് തുടരും. കഴിഞ്ഞ രണ്ട് ദിവസമായി സ്വപ്ന സുരേഷിനെ 12 മണിക്കൂറാണ് ഇ ഡി ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച പുതിയ ആരോപണങ്ങളെ സംബന്ധിച്ചാണ് ഇ ഡി ചോദ്യം ചെയ്യുന്നത്. അതിനിടെ ഡോളര്‍ക്കടത്ത് കേസില്‍ സ്വപ്ന കസ്റ്റംസിനു നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് ഇ.ഡി. കോടതിയില്‍ നല്‍കിയ ഹര്‍ജി കസ്റ്റംസ് എതിര്‍ത്തു
സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് ഇന്നലെ വൈകുന്നേരം കണ്ണൂര്‍ - തിരുവനന്തപുരം യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചത്. ഇ പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വിമാനത്തിനുള്ളി
ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടുവെന്നും താന്‍ അതിന് അവസരമൊരുക്കിയെന്നുമാണ് സ്വപ്ന സുരേഷ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. ഷാര്‍ജയില്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനായിരുന്നു ശ്രീരാമകൃഷ്ണന്‍റെ പദ്ധതി.
സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെ ടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. കോൺസുലേറ്റ് ജനറലുമായി അടുത്ത ബന്ധമുള്ള കെ.ടി ജലീൽ 17 ടൺ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചു. മുംബൈയിലെ ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് വഴിയാണ് കെടി ജലീൽ ഈന്തപ്പഴം ഇറക്കുമതി ചെയ്തത്.
മുന്‍ മന്ത്രി കെ ടി ജലീലിനെതിരെയും ഗുരുതര ആരോപണങ്ങളാണ് സ്വപ്ന ഉന്നയിച്ചിരിക്കുന്നത്. കോൺസുൽ ജനറലുമായി അടുത്ത ബന്ധമുള്ള കെ.ടി ജലീൽ 17 ടൺ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചു. മുംബൈയിലെ ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് വഴിയാണ് കെടി ജലീൽ ഈന്തപ്പഴം ഇറക്കുമതി ചെയ്തത്.
സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെ ടി ജലീല്‍ മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കോൺസുൽ ജനറലുമായി അടുത്ത ബന്ധമുള്ള കെ.ടി ജലീൽ 17 ടൺ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചു.
ഈന്തപ്പഴം ഇറക്കുമതിയുമായി ബന്ധപ്പെട്ട് കസ്റ്റംസ് കെ ടി ജലീലിനെതിരെ നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് കെ ടി ജലീലിനെതിരെ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല. സ്വപ്ന സുരേഷിന്‍റെ പുതിയ ആരോപണത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍ രംഗത്തെത്തി.
സ്വപ്നയുടെ ആരോപണങ്ങളില്‍ എത്രത്തോളം വസ്തുതയുണ്ടെന്ന് എനിക്ക് അറിയില്ല. മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വന്ന 164 സംബന്ധിച്ച വിവരങ്ങള്‍ ശരിയാണെങ്കില്‍ ഞെട്ടിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതൊന്നും എടുത്ത് ഞങ്ങള്‍ ആഘോഷിക്കുന്നില്ല
കെ ടി ജലീലിന്‍റെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രഹസ്യ മൊഴി നല്‍കിയതിന്‍റെ പ്രതികാര നടപടിയായാണ് പരാതി നല്‍കിയതെന്നും സമൂഹത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമം നടത്തിയിട്ടില്ലെന്നും സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു.
അസാധാരണ സുരക്ഷയൊരുക്കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ക്ക് ഇഷ്ടമുളള വസ്ത്രം ധരിക്കാന്‍ അവകാശമുണ്ടെന്നും തെറ്റായ പ്രചാരണങ്ങള്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരുടേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊടുത്താൽ കൊല്ലത്തും കിട്ടു'മെന്ന ചൊല്ല് ഇത്രമേൽ അന്വർത്ഥമായ ഒരു രാഷ്ട്രീയ സാഹചര്യം വേറെയുണ്ടായിട്ടില്ല. മുൻപ് സരിതയുടെ പേരിൽ ഉമ്മൻ ചാണ്ടിക്ക് നേരെ വാരി എറിഞ്ഞതെല്ലാം ഇപ്പോൾ സ്വപ്നയുടെ രൂപത്തിൽ ബൂമറാങ് പോലെ പിണറായി വിജയൻറെ നെഞ്ചത്ത് കൊണ്ടിരിക്കുകയാണ്
മുഖ്യമന്ത്രിക്കെതിരെ സ്വപ്‌നയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പി സി ജോര്‍ജ് ആവശ്യപ്പെട്ടു. സ്വപ്നയെ ജയിലില്‍ വെച്ച് അറിയാം. എന്നാല്‍ സ്വപ്‌നയുടെ കൈവശം തെളിവുകള്‍ ഒന്നും ഇല്ലെന്ന് അറിയാവുന്നതിനാല്‍ കൂട്ടുനിന്നില്ല.
സ്വപ്നാ സുരേഷിനെ ഒരിക്കലും ഞാന്‍ ഫോണില്‍ വിളിക്കുകയോ നേരിട്ട് കാണുകയോ ചെയ്തിട്ടില്ല. ഒരു വാര്‍ത്താ സോഴ്‌സ് എന്ന നിലയില്‍ വിളിക്കുന്നതിലോ കാണുന്നതിലോ തെറ്റില്ല
ഷാജി കിരണ്‍ തന്നോട് സംസാരിച്ചതിന്‍റെ ഫോണ്‍ രേഖ കൈയ്യിലുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള 41 ആര്‍ 0500 എന്ന ടയോട്ട കാറിലാണ് ഷാജി കിരണ്‍ വന്നതെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഗൂഢാലോചന ആരോപിച്ച് കെ ടി ജലീല്‍ എംഎല്‍എയുടെ പരാതിയില്‍ എടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഹര്‍ജിയിലാണ് സ്വപ്‌ന സുരേഷ് ഇക്കാര്യങ്ങള്‍ ഉന്നയിക്കുന്നത്.
മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ, കെ ടി ജലീല്‍, ഐ എ എസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്നായിരുന്നു സ്വപ്ന സുരേഷ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിനെതിരെയാണ് കെ ടി ജലീല്‍ പരാതി നല്‍കിയത്. സ്വപ്ന സുരേഷിന്‍റെ ആരോപണത്തില്‍ ഗൂഡാലോചനയുണ്ടെന്നും ഇതില്‍ പി സി ജോര്‍ജിന്‍റെ പങ്ക് എന്താണെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലില്‍ പി സി ജോര്‍ജിന്‍റെ പങ്ക് എന്താണ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നുണ പ്രചരണം നടത്തി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന് ചിലയാളുകള്‍ ശ്രമിക്കുന്നത്. മൂന്ന് അന്വേഷണ ഏജന്‍സികളാണ് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തത്. അപ്പോഴോന്നും അവരോട് പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.
ആർ.എസ്.എസ്സിൻ്റെ ഭീഷണിക്ക് മുമ്പിൽ തലകുനിക്കാതെ നിൽക്കുന്ന കേരളത്തെ അപകീർത്തിപ്പെടുത്താൻ നടത്തിയ നാടകം പൊളിഞ്ഞു പാളീസായി. മുഖ്യമന്ത്രിയേയും കുടുംബത്തെയും മഴവിൽ സഖ്യം വേട്ടയാടാൻ തുടങ്ങിയിട്ട് എത്ര കാലമായി. അദ്ദേഹത്തിൻ്റെയും കുടുംബത്തിൻ്റെയും
സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്‍റും ചോദ്യം ചെയ്യും. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്‍റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്നും നാഷണല്‍ അന്വേഷണ ഏജന്‍സികളെക്കൊണ്ട് കേസ് അന്വേഷിപ്പിച്ചത് എം ശിവങ്കറായിരുന്നുവെന്നും
സർക്കാറിന്‍റെ ഐ.ടി. സംരംഭസ്ഥാപനത്തിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ കൺസൾട്ടൻസി സ്ഥാപനത്തിൽ മുമ്പ് ജോലി ലഭിച്ചപ്പോൾ സർക്കാറിനെ കുറ്റപ്പെടുത്തുകയും മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തവരാണ് ബിജെപി നേതാക്കൾ. മുമ്പ് നയതന്ത്ര ബാഗ് വഴി സ്വർണ്ണം കടത്തിയപ്പോൾ കേസിൽ നിന്ന് രക്ഷപ്പെടാൻ കേന്ദ്ര വിദേശകാര്യ
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെതിരെ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് അഭിഭാഷകന്‍ പിന്മാറുന്നതെന്നത് ശ്രദ്ധേയമാണ്. അഭിഭാഷകൻ പിൻമാറിയ സാഹചര്യത്തിൽ എൻ ഐ എ റെയ്ഡിൽ പിടിച്ചെടുത്ത സ്വർണ്ണാഭരണങ്ങളും, വിദേശ കറൻസികളുമടക്കമുള്ള രേഖകൾ വിട്ട് തരണമെന്ന സ്വപ്നയുടെ ഹർജി കൊച്ചി എൻ ഐ എ കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി.
എയർ ഇന്ത്യ ആഭ്യന്തര അന്വേഷണ സമിതിയെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. ഉദ്യോഗസ്ഥനെതിരെ വ്യാജ ലൈംഗിക പരാതിയുണ്ടാക്കാൻ അന്വേഷണ സമിതി കൂട്ടുനിന്നുവെന്ന് കണ്ടെത്തൽ. 2016ൽ അന്വേഷണം തുടങ്ങിയ കേസിൽ ഇപ്പോഴാണ് കുറ്റപത്രം തയ്യാറാകുന്നത്.
ശിവശങ്കറിന്റെ ആത്മകഥയായ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകം പുറത്തിറങ്ങിയതോടെയാണ് സ്വപ്ന സുരേഷ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. സ്വപ്ന സുരേഷ് ഫോണ്‍ നല്‍കി ചതിച്ചു വെന്നായിരുന്നു എം ശിവശങ്കറിന്‍റെ വെളിപ്പെടുത്തല്‍. എന്നാല്‍ ആദ്യമായല്ല ശിവശങ്കറിന് സമ്മാനങ്ങള്‍ നല്‍കുന്നതെന്നും
ശിവശങ്കറിന്റെ ആത്മകഥയായ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകം പുറത്തിറങ്ങിയതോടെയാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകള്‍
പലകാര്യങ്ങളും വ്യക്തമായി എഴുതാതെ താന്‍ അദ്ദേഹത്തെ ചതിച്ചുവെന്ന് പറയുന്നതിന്‍റെ യുക്തി മനസിലാകുന്നില്ല. ഇപ്പോള്‍ നോക്കുമ്പോള്‍ ശിവശങ്കര്‍ തന്നെയാണ് ചതിച്ചത്. ബെംഗളൂരുവിലേക്ക് ഉള്‍പെടെ ശിവശങ്കറിനൊപ്പം യാത്ര ചെയ്തിട്ടുണ്ട്. കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ചപ്പോഴും ആദ്യം വിളിച്ചത്
അതേസമയം, ജാമ്യ ഇളവ് തേടി സ്വപ്ന സുരേഷ് ഇന്ന് കോടതിയെ സമീപിക്കും. സ്വപ്നയുടെ ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിക്കുക. മുന്‍കൂര്‍ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപുറത്ത് പോകരുതെന്നാണ് വ്യവസ്ഥ. എന്നാല്‍ സ്വന്തം വീട് തിരുവനന്തപുരത്താണെന്നും അവിടേക്ക് പോകാന്‍ ജാമ്യ ഇളവ് അനുവദിക്കണമെന്നുമാണ് സ്വപ്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്
ഒരു വര്‍ഷം നീണ്ട കേസ് അന്വേഷണത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസിലെ പ്രതികളായ സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരില്‍ നിന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശിവശങ്കറിനറിയാമായിരുന്നു. അദ്ദേഹം ഇക്കാര്യം ബോധപൂര്‍വ്വം മറച്ചുവെക്കുകയായിരുന്നു.
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍റെ നിര്‍ദേശപ്രകാരം സരിത്താണ് സരിത്ത് ആണ് കറൻസി വാങ്ങി അൽദൗഖിക്ക് കൈമാറിയതെന്നും സ്വപ്നയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. അതോടൊപ്പം പാക്കറ്റിൽ ഒരു ബണ്ടിൽ കറൻസി ഉണ്ടെന്ന് എക്സ് റേ സ്കാനിംഗിൽ കണ്ടെത്തിയെന്നും ഇടപാടിന് ആയിരം ഡോളർ ടിപ്പ് കോൺസുലേറ്റ് ജനറൽ തനിക്ക് നൽകിയെന്നും സരിത്തും മൊഴി നല്‍കിയിട്ടുണ്ട്.
ശബ്ദത്തിന് സാമ്യമുണ്ട്. പക്ഷെ തന്റേത് ആണെന്ന് ഉറപ്പില്ലെന്ന മൊഴിയാണ് സ്വപ്‌ന ഡി.ഐ.ജിക്ക് നല്‍കിയിട്ടുള്ളത്. ഈ ശബ്ദ സന്ദേശം അട്ടക്കുളങ്ങര വനിത ജയിലില്‍ നിന്ന് റെക്കോഡ് ചെയ്തത് അല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വപ്ന സുരേഷിന് യുഎഇ കോൺസുലേറ്റിലെ വിസാ സ്റ്റാംബിംഗ് സെന്ററുകളിൽ നിന്ന് കമ്മീഷൻ ലഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. കമ്മീഷൻ നൽകിയ കമ്പനികളിൽ ഒന്നിൽ ബിനീഷിന് മുതൽ മുടക്ക് ഉണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ.
ശിവശങ്കറും സ്വപ്നയും സെക്രട്ടേറിയറ്റിന് സമീപം വാടകയ്ക്കെടുത്ത ഫ്ലാറ്റ്, സമീപത്തെ ഹോട്ടല്‍, അമ്പലമുക്കിലുള്ള സ്വപ്‌നയുടെ ഫ്‌ളാറ്റ്, നെടുമങ്ങാടുള്ള സന്ദീപിന്റെ വീട് എന്നിവിടങ്ങളിലാണ് റമീസിനെ എത്തിച്ചത്. കേസിന്റെ മുഖ്യകണ്ണിയാണ് ഇയാള്‍.
ഹെതർ ഫ്‌ളാറ്റ്, സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റ്, സ്വപ്‌നയുടെ വാടക വീട് ഇവിടെയെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘം ചോദിച്ചറിയും. ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിന്റെ കാര്യത്തിൽ എൻഐഎ എന്തു നിലപാട് എടുക്കുന്നുവെന്നത് സർക്കാരിനും നിർണായകമാണ്.
ശിവശങ്കറിന്റെ വിദേശബന്ധം, പ്രതികളുമായി നടത്തിയ വിദേശയാത്രകൾ, വിദേശത്തു വച്ച് നടത്തിയ കൂടിക്കാഴ്ചകൾ, പ്രതികളായ റമീസും ഫൈസലുമായുള്ള ബന്ധം, ഹെതർ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളെ പറ്റിയാണ് എൻഐഎ പ്രധാനമായും അന്വേഷിക്കുന്നത്.
നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നത് നിർണായ വഴിത്തിരിവാകുമെന്ന നിഗമനത്തിലാണ് കസ്റ്റംസും എൻ.ഐ.എയും. അതേസമയം സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന നിലപാടാണ് ആദ്യഘട്ടത്തിൽ ഫൈസൽ സ്വീകരിച്ചിരുന്നത്.
ഭീകരപ്രവർത്തനവുമായി ബന്ധമുള്ള തീവ്രവാദികളെയും അവരുമായി ബന്ധം സ്ഥാപിക്കുന്ന ഒത്താശക്കാരെയും അന്വേഷണ ഏജൻസികൾ പുറത്തുകൊണ്ടുവരുമ്പോൾ കുറ്റവാളികൾക്ക് സംരക്ഷണകവചം തീർക്കുന്നവരെ പുറത്തുകൊണ്ടുവരേണ്ടത് നാടിന്റെ ആവശ്യമാണ്.
അറ്റാഷെ മടങ്ങിപ്പോയിട്ടും ഗൺമാൻ തോക്ക് തിരികെ നൽകിയിരുന്നില്ല. തുടർന്നാണ്, ഗൺമാന്റെ വീട്ടിൽനിന്ന് തോക്ക് പൊലീസ് തിരിച്ചെടുത്തത്. കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്ന ഗൺമാനെ, വീട്ടിലെത്തിയ പൊലീസുകാരാണ് തുമ്പയിലെ ഭാര്യവീട്ടിലേക്ക് മാറ്റിയത്.
സ്വർണ്ണകേസിലെ കേന്ദ്ര പ്രശ്നം ഡിപ്ലോമാറ്റിക് ബാഗേജിലൂടെ ആരാവാം സ്വർണം കൊടുത്തയച്ചത്? ഇവിടെ ആരാണു് അത് കൈപ്പറ്റുന്നത്? ഈ രണ്ട് ചോദ്യവും ഉന്നയിക്കാനോ ചർച്ചയാക്കാനോ എന്തു കൊണ്ട് മാധ്യമങ്ങളും ബി ജെ പി യുഡിഎഫു നേതാക്കളും തയ്യാറാവുന്നില്ല. എന്തുകൊണ്ട് സ്വർണ്ണക്കള്ളക്കടത്തിന് പിറകിലെ ഭീമൻ സ്രാവുകളെ കണ്ടെത്തണമെന്നും ആ ദിശയിൽ അന്വേഷണം വേണമെന്നും അവരാരും ആവശ്യപ്പെടുന്നില്ലായെന്നതാണു് ചർച്ചയാവേണ്ടത്
സ്വര്‍ണക്കടത്ത് കേസില്‍ കേരള പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് ചെന്നിത്തല കത്തെഴുതിയിരുന്നു. വിവരങ്ങള്‍ പുറത്തുവന്ന് ഒരാഴ്ച ആയിട്ടും പോലീസിന്റെ ഭാഗത്തുനിന്നും നടപടികളുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഡിജിപിക്ക് കത്തയച്ചത്.
ഇതിനെ ഒരു പെണ്ണുകേസ്സായി ചുരുക്കാനുള്ള സംഘ പരിവാരിൻ്റെ മസാല രാഷ്ട്രീയത്തിന് നിറംതേച്ച് തിമിർത്താടുന്ന കോൺഗ്രസ്സിനെ ഓർത്ത് ജനാധിപത്യവാദികൾക്ക് സഹതപിക്കാനേ കഴിയൂ. സാങ്കേതികമായി കേരളത്തിൻ്റെ അതിരുകളിൽ നടന്നതാണെങ്കിലും ഇതൊരു ദേശീയ വിഷയമാണ്.
കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം. സ്വപ്‌നയുടെ സുഹൃത്തായ സന്ദീപ് നായർക്ക് വേണ്ടിയും തെരച്ചിൽ നടക്കുന്നുണ്ട്. സ്വർണക്കടത്തിൽ ഇയാൾക്കും പങ്കുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. സന്ദീപിന്റെ ഭാര്യ സൗമ്യയെ ചോദ്യം ചെയ്തതിൽ നിന്ന് കസ്റ്റംസിന് നിർണായക വിവരം ലഭിച്ചിട്ടുണ്ട്.
സന്ദീപ് നായർ 2 ദിവസം മുൻപ് വീട്ടിൽ നിന്ന് പോയെന്നാണ് ഭാര്യ സൗമ്യ പറഞ്ഞിരിക്കുന്നത്. സ്വർണക്കടത്ത് കേസ് പുറത്തുവന്ന ശേഷം സന്ദീപ് നായര്‍ ഒളിവിലാണെന്നാണ് വിവരം. സ്ഥാപനത്തിലേക്ക് വന്നിട്ടില്ലെന്ന് മാത്രമല്ല, ഫോണ്‍ ഓഫാണ്. ജീവനക്കാര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ സന്ദീപ് എവിടെയാണെന്ന് അറിയുകയുമില്ല.
കേരളത്തിലെ ഒരു ഭരണാധികാരിയും നേരിടാത്ത ആരോപണമാണ് പിണറായി നേരിടുന്നത്. പാഴ്സല്‍ തുറന്നു നോക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരാണ് കസ്റ്റംസിനോട് നിര്‍ദേശിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.